ദോഹ: മികച്ച പുരുഷ ഫുട്ബോൾ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് 2025 പുരസ്കാരം ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ ഫോർവേഡ് ഉസ്മാൻ ഡെംബലെ സ്വന്തമാക്കി. ബാഴ്സ ലോണയുടെ സ്പാനിഷ് താരം അയ്റ്റാന ബോണ്മാറ്റിക്കാണ് മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം.
ചൊവ്വാഴ്ച രാത്രി ദോഹയിൽ നടന്ന ചടങ്ങിൽ ഇരുവരും പുരസ്കാരം ഏറ്റുവാങ്ങി. ഇത്തവണ ബലോൻ ദ ഓർ പുരസ്കാരവും ഇവർക്കായിരുന്നു. തുടർച്ചയായ മൂന്നാം തവണയാണ് അയ്റ്റാന ബോണ്‍മാറ്റി ഫിഫയുടെ മികച്ച വനിതാ താരമാകുന്നത്. ബലോൻ ദ ഓറിലും ബോണ്‍മാറ്റി ഹാട്രിക് പുരസ്കാര നേട്ടം സ്വന്തമാക്കിയിരുന്നു.
ലയണൽ മെസിക്കും നെയ്മറിനും എംബപ്പെയ്ക്കും നേടിക്കൊടുക്കാൻ സാധിക്കാത്ത യുവേഫ ചാന്പ്യൻസ് ലീഗ് കിരീടം പിഎസ്ജിക്ക് നേടിക്കൊടുക്കാൻ നിർണായക പങ്കുവഹിച്ചതാണ് ഇരുപത്തിയെട്ടുകാരൻ ഡെംബലെയെ പുരസ്കാരത്തിന് അർഹനാക്കിയത്.
പിഎസ്ജി ജഴ്സിയിൽ ആകെ 53 മത്സരങ്ങളിൽനിന്ന് 35 ഗോളും 16 അസിസ്റ്റുമാണ് കഴിഞ്ഞ സീസണിൽ ഡെംബലെയുടെ നേടിയത്. കൂടാതെ ഫ്രഞ്ച് ലീഗ് കിരീടം, ഫ്രഞ്ച് കപ്പ്, ചാന്പ്യൻസ് ലീഗ്, ഫിഫ ക്ലബ് വേൾഡ് കപ്പ് റണ്ണേഴ്സ് അപ്പ് എന്നിവയും നേട്ടത്തിലുൾപ്പെടുന്നു.
മറ്റു പുരസ്കാരങ്ങൾ:
മികച്ച പുരുഷ കോച്ച്- ലൂയി എന്‍ റിക്വെ (പിഎസ്ജി)
മികച്ച വനിതാ കോച്ച്- സരിന വെയ്മാൻ (ഇംഗ്ലണ്ട് ടീം, അവാർഡ് നേട്ടം അഞ്ചാം തവണ)
മികച്ച ഗോൾകീപ്പർ- ജിയാൻ ലൂജി ഡൊണരുമ (മാഞ്ചെസ്റ്റർ സിറ്റി)
മികച്ച വനിതാ ഗോൾകീപ്പർ- ഹന്ന ഹാംപ്ടണ്‍ (ചെൽസി)
മികച്ച ഗോൾ- സാന്റിയാഗോ മോണ്ടിയേൽ (അർജന്റീന)
മികച്ച ഗോൾ വനിതാ താരം- ലിസ്ബെത്ത് ഓവയേയ (മെക്സിക്കോ)
ഫെയർ പ്ലേ പുരസ്കാരം- ഡോ. ഹർലാസ് ന്യൂകിംഗ്